പുരുഷോത്തമയോഗഃ
അഥ പഞ്ചദശോഽധ്യായഃ
ശ്ലോകം 1
ഊര്‍ധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത് (1)
വിവർത്തനം
ഭഗവാന്‍ പറഞ്ഞു: ഈ സംസാരത്തെ ശാഖകള്‍ താഴെയും വേരുകള്‍ മുകളിലുമായുള്ള നാശമില്ലാത്ത ഒരു അശ്വത്ഥ (അരയാല്‍) വൃക്ഷമായും, വേദങ്ങളെ അതിന്റെ ഇലകളായും (പൂര്‍വ്വികന്മാര്‍) പറയുന്നു. ഈ വൃക്ഷത്തെ അറിയുന്നവന്‍ വേദങ്ങളെ അറിയുന്നവനാണ്.
ശ്ലോകം 2
അധശ്ചോര്‍ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസന്തതാനി
കര്‍മാനുബന്ധീനി മനുഷ്യലോകേ (2)
വിവർത്തനം
തിഗുണങ്ങളാല്‍ പോഷിപ്പിക്കപ്പെടുന്ന അതിന്റെ ശാഖകള്‍ മുകളിലും താഴെയുമായി പരന്നുകിടക്കുന്നു. വിഷയങ്ങളാണ് അതിന്റെ തളിരുകള്‍. കര്‍മ്മത്തോടു ബന്ധപ്പെട്ടവയായ അതിന്റെ വേരുകള്‍ മനുഷ്യലോകത്തില്‍ വ്യാപിച്ചുകിടക്കുന്നു.
ശ്ലോകങ്ങൾ 3, 4
ന രൂപമസ്യേഹ തഥോപലഭ്യതേ
നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂലം
അസംഗശസ്ത്രേണ ദൃഢേന ഛിത്ത്വാ (3)
തതഃ പദം തത്പരിമാര്‍ഗിതവ്യം
യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണീ (4)
വിവർത്തനം
ഇഹത്തില്‍ അതിന്റെ രൂപവും, ആദിയും, അന്തവും, അസ്തിത്വവും അങ്ങനെ അറിയപ്പെടുന്നില്ല. തീവ്രവൈരാഗ്യമാകുന്ന ആയുധത്താല്‍ വേരുറച്ച ഈ അശ്വത്ഥവൃക്ഷത്തിനെ മുറിച്ചതിനുശേഷം, യാതൊരു പരമപദത്തെ പ്രാപിച്ചാല്‍ പിന്നീട് തിരിച്ചുവരവില്ലയോ, അതിനെ തേടേണ്ടതാണ്. അതിനായി അനാദിയായ ഈ സംസാരത്തിന് ഉറവിടമായ ആദിപുരുഷനെ ഞാന്‍ ശരണം പ്രാപിക്കുന്നു.
ശ്ലോകം 5
നിര്‍മാനമോഹാ ജിതസംഗദോഷാ
അധ്യാത്മനിത്യാ വിനിവൃത്തകാമാഃ
ദ്വന്ദ്വൈര്‍വിമുക്താഃ സുഖദുഃഖസംജ്ഞൈര്‍
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് (5)
വിവർത്തനം
അഭിമാനം, മോഹം എന്നിവയില്‍ നിന്ന് മുക്തരും, സംഗമാകുന്ന ദോഷത്തെ ജയിച്ചവരും, സദാ ആത്മനിഷ്ഠരും, കാമമില്ലാത്തവരും, സുഖദുഃഖാദി ദ്വന്ദ്വങ്ങളില്‍ നിന്ന് മുക്തരും വ്യാമോഹ മില്ലാത്തവരുമായ മഹാന്മാര്‍ ആ പരമപദത്തെ പ്രാപിക്കുന്നു.
ശ്ലോകം 10
ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി പശ്യന്തി ജ്ഞാനചക്ഷുഷഃ (10)
വിവർത്തനം
ശരീരം വിട്ടുപോകുന്നതോ, ശരീരത്തിലിരിക്കുന്നതോ, വിഷയങ്ങ ളനുഭവിക്കുന്നതോ ഗുണങ്ങളോടുകൂടിയിരിക്കുന്നതോ ആയ ഈ ജീവനെ അജ്ഞാനികള്‍ അറിയുന്നില്ല. ജ്ഞാനദൃഷ്ടിയുള്ളവര്‍ മാത്രം ഇതിനെ കാണുന്നു.
ശ്ലോകം 15
സര്‍വ്വസ്യ ചാഹം ഹൃദി സന്നിവിഷ്ടോ
മത്തഃ സ്മൃതിര്‍ജ്ഞാനമപോഹനഞ്ച
വേദൈശ്ച സര്‍വ്വൈരഹമേവ വേദ്യോ
വേദാന്തകൃദ്വേദവിദേവ ചാഹം (15)
വിവർത്തനം
ഞാന്‍ സര്‍വ്വരുടെയും ഹൃദയത്തില്‍ സന്നിഹിതനാണ്. ഓര്‍മ്മ, അറിവ്, മറവി എന്നിവയുണ്ടാകുന്നതും എന്നില്‍ നിന്നാണ്. എല്ലാ വേദങ്ങളിലൂടെ അറിയപ്പെടേണ്ടവന്‍ ഞാനാണ്. വേദാന്തത്തിന്റെ കര്‍ത്താവും വേദജ്ഞനും ഞാന്‍ തന്നെയാണ്.
വെറും വായന മാത്രമല്ല—
നിങ്ങളുടെ സ്വന്തം ധ്യാന വീഡിയോകൾ സൃഷ്ടിക്കുക.
വിശുദ്ധ ശ്ലോകങ്ങളെ ലോകവുമായി പങ്കിടുന്നതിനായി മനോഹരമായ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റുക. നിങ്ങളുടെ പശ്ചാത്തലം തിരഞ്ഞെടുക്കുക, മന്ത്രോച്ചാരണ ഓഡിയോ ചേർക്കുക, ആധുനിക രൂപത്തിൽ ഗീതയുടെ വെളിച്ചം പ്രചരിപ്പിക്കുക.
ഈ ഫീച്ചറുകൾക്കായി ആപ്പ് ഡൗൺലോഡ് ചെയ്യുക
- ഉയർന്ന നിലവാരമുള്ള പശ്ചാത്തല കലാസൃഷ്ടി
- സമന്വയിപ്പിച്ച സംസ്കൃതവും അർത്ഥവും
- ആഴത്തിലുള്ള മന്ത്രോച്ചാരണവും സംഗീതവും
ആഴത്തിലുള്ള അനുഭവം ആസ്വദിക്കൂ
നിത്യഗീതയുടെ പൂർണ്ണ പതിപ്പിനൊപ്പം ഒരു സിനിമാറ്റിക് ആത്മീയ യാത്ര ആരംഭിക്കുക. ഉയർന്ന നിലവാരമുള്ള മന്ത്രോച്ചാരണം, ആധികാരിക വിവർത്തനങ്ങൾ, നിങ്ങളുടെ കൈവെള്ളയിൽ ശാന്തമായ ഒരു ധ്യാന സങ്കേതം.